കുറ്റവാളിയെന്നുറപ്പുള്ളയാളെ പോലീസില്‍ ഏല്‍പ്പിക്കുന്നതിനു മുന്‍പ് രണ്ടു പൊട്ടിക്കുന്നതും ശരി ആയിരിക്കാം.. പക്ഷെ ഇതും, ഒരാളെ കെട്ടിയിട്ട് അയാളുടെ തലച്ചോറിനു ക്ഷതം വരുന്ന രീതിയില്‍ ഒരുപാടാളുകള്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദ്ദിച്ചു കൊല്ലുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.. ഈയടുത്ത് നടന്ന രഘുവിന്റെ കൊലപാതകവും ഇതോടു ചേര്‍ത്ത് വായിക്കണം. ഒരാളെ കുറെ പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ടാല്‍ കാര്യമന്വേഷിക്കാന്‍ പോലും മെനക്കെടാതെ കൂട്ടത്തില്‍ കൂടി രണ്ടു പൊട്ടിക്കാന്‍ വെമ്പുന്നവരല്ലേ നമ്മില്‍ പലരും..?! നാളെ അപരിചിതമായ ഒരു സ്ഥലത്ത് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഒരാള്‍ക്കൂട്ടം നമ്മളെയാരെയെങ്കിലും ഇത് പോലെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊല്ലുന്ന അവസ്ഥ എത്ര ഭയാനകമായിരിക്കും!!.. എന്ത് ന്യായം പറഞ്ഞാലും 'ആള്‍ക്കൂട്ട വിചാരണ/ശിക്ഷ' ഒരു പരിഷ്കൃത സമൂഹത്തിനു ഭൂഷണമല്ല. കപട-സദാചാരവും ധാര്‍മികതയും കെട്ടുകാഴ്ച്ചയായി കൊണ്ടുനടക്കുന്ന നമ്മുടെ സമൂഹത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
നമ്മുടെ നാട്ടില്‍ ഒരു തെറ്റ് കണ്ടാല്‍ (തെറ്റുകള്‍ പലപ്പോഴും ആപേക്ഷികമാണ് എന്നത് മറക്കരുത്) പൊതു നന്മയെക്കരുതി അത് തടയുന്നതും, ചൊവ്വാഴ്ച, നവംബർ 15, 2011
ശനിയാഴ്ച, ഓഗസ്റ്റ് 06, 2011
ഇന്ന് ഹിരോഷിമ ദിനം..
ഇന്ന് ഹിരോഷിമ ദിനം.. 66 വര്ഷം മുന്‍പൊരു ആഗസ്റ്റ് ആറിന്റെ പ്രഭാതത്തില്‍ ആ ജാപനീസ് നഗരം ഒരു ചാരകൂമ്പാരമായി മാറി.. ലോക മഹാ യുദ്ധക്കളിയില്‍ പടിഞ്ഞാറന്‍ വന്‍ശക്തിയുടെ സ്കോര്‍ ബോര്‍ഡില്‍ ഇമ്മിണി വലിയൊരു ഗോള്‍!.. തലമുറകളെ പോലും നൂറ്റാണ്ടുകളോളം വേട്ടയാടാന്‍ ശേഷിയുള്ള, മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായ ആണവായുധങ്ങളുടെ വിജയകരമായ ഒരു പരീക്ഷണമായിരുന്നത്..
ബോംബിനോളം സംഹാരശേഷിയില്ലെങ്കിലും ആണവ ഊര്‍ജ്ജനിലയങ്ങളും ഒരു നഗരത്തെയോ രാജ്യത്തെതന്നെയോ പ്രേതഭൂമിയാക്കാന്‍ കഴിവുള്ളവയാണെന്നും അതിനു ചെറിയൊരു പിഴവ് മാത്രം മതിയെന്നും 1986 -ലെ ചെര്‍ണോബിലും 2011 -ലെ ഫുകുഷിമയും നമുക്ക് കാണിച്ചു തന്നതാണ്..
അണുശക്തിക്കെതിരായും ഹിംസക്കെതിരായും പ്രതിജ്ഞ കൈക്കൊണ്ട് ഹിരോഷിമ നഗരം ശനിയാഴ്ച ദുരന്ത വാര്‍ഷികം ആചരിക്കുകയാണ്. ഇത്തവണ ഹിരോഷിമ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നഗരത്തിന്റെ മേയര് ഒരു 'ഹിരോഷിമ ഇര' യുടെ മകനായ കാസുമി മാറ്റ്‌സൂയിയാണ് എന്ന പ്രത്യേകതയുമുണ്ട്.
ജനവാസ കേന്ദ്രങ്ങളോടടുത്തും പരിസ്ഥിതി പ്രാധാന്യമുള്ള വനമേഖലകളിലും ആണവോര്‍ജ്ജനിലയങ്ങള്‍ നിര്‍മിക്കാനുള്ള നീക്കങ്ങളില്‍ നിന്നും ഭരണ കൂടങ്ങളെ പിന്തിരിപ്പിക്കുക.. ആണവോര്‍ജ്ജം മനുഷ്യനന്മക്കായി മാത്രം പരിമിതപ്പെടുത്തുക..
ബോംബിനോളം സംഹാരശേഷിയില്ലെങ്കിലും ആണവ ഊര്‍ജ്ജനിലയങ്ങളും ഒരു നഗരത്തെയോ രാജ്യത്തെതന്നെയോ പ്രേതഭൂമിയാക്കാന്‍ കഴിവുള്ളവയാണെന്നും അതിനു ചെറിയൊരു പിഴവ് മാത്രം മതിയെന്നും 1986 -ലെ ചെര്‍ണോബിലും 2011 -ലെ ഫുകുഷിമയും നമുക്ക് കാണിച്ചു തന്നതാണ്..
അണുശക്തിക്കെതിരായും ഹിംസക്കെതിരായും പ്രതിജ്ഞ കൈക്കൊണ്ട് ഹിരോഷിമ നഗരം ശനിയാഴ്ച ദുരന്ത വാര്‍ഷികം ആചരിക്കുകയാണ്. ഇത്തവണ ഹിരോഷിമ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നഗരത്തിന്റെ മേയര് ഒരു 'ഹിരോഷിമ ഇര' യുടെ മകനായ കാസുമി മാറ്റ്‌സൂയിയാണ് എന്ന പ്രത്യേകതയുമുണ്ട്.
ജനവാസ കേന്ദ്രങ്ങളോടടുത്തും പരിസ്ഥിതി പ്രാധാന്യമുള്ള വനമേഖലകളിലും ആണവോര്‍ജ്ജനിലയങ്ങള്‍ നിര്‍മിക്കാനുള്ള നീക്കങ്ങളില്‍ നിന്നും ഭരണ കൂടങ്ങളെ പിന്തിരിപ്പിക്കുക.. ആണവോര്‍ജ്ജം മനുഷ്യനന്മക്കായി മാത്രം പരിമിതപ്പെടുത്തുക..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)